JustPaste.it

                                                                രാവണന്‍ +ബീ ടെക്= ചായക്കട  രാവണന്‍ 

  ഓരോ ചായക്കടക്കും  പറയാനുണ്ട്,ഓരോ പ്രണയാനുഭവങ്ങൾ..!!

 ബീടെക് കഴിഞ്ഞ് മൂഞ്ചിത്തിരിഞ്ഞു ബസ്സ്റ്റോപ്പും കവലയിലെ ബഞ്ചും ഇതായിരുന്നു രാവണന്റെ ദിനച്ചര്യ

അങ്ങിനെ വീട്ടുകാര്‍ക്കും  പഞ്ചായത്തിലുള്ളവര്‍ക്കും ഭീഷിണിയായി രാവണന്‍  നിലകൊള്ളുംബോളാണ്  അങ്ങ്  സൌദി അറേബ്യയിലെ അബ്ദുള്ള  രാജാവിന്റെ ഇടംകൈ  ആയിരുന്ന  പ്ലിംഗന്‍ വിളിക്കുന്നത്‌ 

അളിയാ രാവണ 

ന്താണ്ട്രാ  പ്ലിംഗാ 

നീ എന്തായാലും  മൂഞ്ചിത്തിരിഞ്ഞു നടക്കുവല്ലേ ഇങ്ങോട്ട്  വരുന്നോ  എന്റെ  "സെവണ്‍ സ്റ്റാര്‍ ഹോട്ടല്‍" നോക്കി നടത്താന്‍ 

കേള്‍ക്കേണ്ട  താമസം രാവണന്‍  ചാടിപ്പറഞ്ഞു  "യു ആര്‍  മൈ ചങ്ക് ബ്രോ  " 

സീന്‍ 2

പുട്ടുംകുറ്റിയിൽ നിന്നും കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവിൽ അതാ വിഷണ്ണനായി  നിക്കുന്നു  രാവണന്‍ 

" സെവണ്‍ സ്റ്റാര്‍ ഹോട്ടല്‍ " എന്നപേരും ലേബര്‍ ക്യാമ്പില്‍  നാടന്‍  ചായക്കട  സെറ്റപ്പും  ഫൂ .....!!

പ്ലിംഗന്‍  പണി തന്നിരിക്കുന്നു അതും  എട്ടിന്റെ *&൮൭%% മോന്‍ 

വന്നു  പെട്ടുപോയില്ലേ അനുഭവിക്കുക തന്നെ 

അങ്ങിനെ ഇരിക്കെയാണ് രാവണന്‍റെ കടയില്‍ പുതിയതായി ഒരാള്‍ക്കൂടി  ജോലിക്കുവരുന്നു  അതും  പെണ്ണ് 

രാവന്റെ മനസ്സില്‍ പൂത്തിരികത്തി ,,,

പിറ്റേ ദിവസം  രാവിലെ 

ചൂടുവെള്ളപാത്രത്തിന്റെ മുകളിലൂടെ  കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവിൽ രാവണന്‍  ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി.....

പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന ആ മുഖം കണ്ട് , ആ പ്രഭാതത്തിൽ,കയ്യിലെ പുട്ടും കുറ്റി  സാക്ഷിയാക്കി രാവണന്‍  മനസ്സിൽ ഉറപ്പിച്ചു,
'ഈ സുന്ദരിപ്പെണ്ണ്‍  എന്റെതാ...ഈ സുന്ദരികുട്ടിയെ മറ്റൊരുത്തനും വിട്ടു കൊടുക്കൂല...'

രാവണന്‍ ..!! ,നന്പന്‍ പ്ലിംഗന്‍റെ  ഹോട്ടലിലെ  ക്യാപ്റ്റൻകുക്ക്.. സംഭവം " സെവണ്‍ സ്റ്റാര്‍ ഹോട്ടല്‍" എന്ന് വല്യങ്ങാട്ടെ പേര് ഉണ്ടേലും സംഗതി ഒരു ചെറിയ ചായക്കടയാ .. അവിടത്തെ 'പുട്ട് മേക്കർ' ആണ് രാവണന്‍ .. അവിടെ കഴിക്കാൻ ആകെ കിട്ടുന്നത് പുട്ടും പിന്നെ തലേന്നത്തെ പുട്ടിന്റെ അരി തീരാതെ പുളിച്ചു പോയിട്ടുണ്ടെൽ അതോണ്ടുണ്ടാക്കിയ 'ഇഡ്ഡലി' എന്ന് പ്ലിംഗന്‍ മാത്രം പറയുന്ന ഒരു സാധനോം ആണ് ..


രാവണനെലേക്ക് തിരിച്ചു വരാം ..

ജീവിതത്തിന്റെ വസന്ത കാലം ബീടെക്കും ബസ്സ്സ്റ്റോപ്പും തെണ്ടിനടപ്പുമായി നടന്നു ,ഒടുക്കം നാട്ടുകാരുമില്ല കുടുംബോം ഇല്ല  എല്ലാം പോയി സ്വന്തമായി ഒരു ജീവിതം  പോലുമില്ലാതെ മൂഞ്ചി തെറ്റിയിരിക്കുന്ന മുപ്പതുകാരന്‍ 

22 വയസ്സ് മുതലേ പെണ്ണ് നോക്കാൻ തുടങ്ങി തലയിലെ ശേഷിച്ച രോമങ്ങളും പൊഴിഞ്ഞു വീണതെല്ലാതെ ഒന്നും അങ്ങട് ശരിയായില്ല.. ഒടുവിൽ 28 ആയപ്പോൾ രാവണന്  തന്നെ അങ്ങട് മടുത്തു..

"പെണ്ണ് എന്ന് പറയുന്നത് ക്രിക്കറ്റ്‌ കളി പോലെയാ.. റണ്‍സ് കിട്ടിയാ കിട്ടി.. 30 ഓവർ വരെ നിനക്ക് കിട്ടാത്ത സ്ഥിതിക്ക് ഇനി അടുത്ത 5 ഓവർ പവർ പ്ലേയാ.. ആഞ്ഞു വലിഞ്ഞു നോക്കിക്കോ.. കിട്ടും.. കിട്ടും " പൊതുവെ ക്രിക്കറ്റ്‌ ഭ്രാന്തനായ പ്ലിംഗന്‍  അത്രേ പറഞ്ഞുള്ളൂ...

പക്ഷെ  ഓവർ കഴിയാന്‍ മാസങ്ങള്‍ നോക്കി നില്‍ക്കെ 30 ആയിട്ടും ഒരു റണ്‍ പോലും വരാതെ വിഷണ്ണനായി രാവണന്‍  ഇരിക്കുമ്പോഴാ ,ഒരു ഫ്രീഹിറ്റ് പോലെ ചിന്നു പ്ലിംഗന്‍റെ കടയിലേക്ക് വരുന്നത്..

ചിന്നു ....
ജീവിതം പ്രണയ തീക്ഷണമായിരിക്കുന്ന യൌവനത്തിന്റെ പടിവാതിൽക്കലിൽ ആരെയും കിട്ടാതെ വിത്തിനിട്ട ഇഞ്ചി ചുക്കായി  തീരാന്‍ തുടങ്ങുന്ന അവസ്ഥയായിരിക്കുന്നു..  ആരുടെയെങ്കിലും  തലയില്‍ കെട്ടിവെക്കാമെന്ന  വീട്ടുകാരുടെ  മോഹവും ഏതേലും കണ്ണുപൊട്ടന്‍ വരുമെന്ന സ്വപ്നവും പാഴയ 28 കാരി.. ഇപ്പോൾ അവൾ വന്നിരിക്കുന്നത് പ്ലിംഗന്‍റെ  കടയിൽ,അടുക്കളക്കാരിയായി ,രാവണനൊരു സഹായിയായി.. !!!

ചിന്നു  വന്നപ്പോൾ തന്നെ പതിവിലും നേരത്തെ പുട്ടിനാവി വന്നു.. അതൊരു ലക്ഷണമായി എടുത്തു രാവണന്‍ ...
പുട്ടിൻ പൊടിയിൽ രാവണന്‍  സ്വപ്നം നെയ്തു പുട്ടിന്‍കുറ്റിയില്‍ തജ്മഹല്‍ പണിതു ...

ചിന്നു  വന്നതിന്റെ മൂന്നാം നാൾ,പുട്ടിൻ കുറ്റിയിൽ പൊടി ഇടുന്ന അവളുടെ അടുത്തേക്ക് രാവണന്‍  പതിയെ നീങ്ങി.. വിറയാർന്ന കൈകളോടെ അവളുടെ കൈകൾ വാരിപ്പുണർന്നു കൊണ്ട് രാവണന്‍  ചോദിച്ചു,
"പോരുന്നോ എന്റെ കൂടെ???"
ഠപ്പേ ..!!!

രാവണന്‍റെ വലത്തേ കവിളിൽ 5 വിരൽ പാടുകൾ പുട്ടിൻ പൊടിയാൽ ചിന്നു  വരച്ചു..
രാവണന്‍  ചുറ്റിലും നോക്കി സംതൃപ്തനായി ഒരു അത്മഗതോം പാസാക്കി...


"ഭാഗ്യം.. സകല നാ*&ന്റെ മക്കളും കണ്ട് ... "

രാവണന്റെ  മുഖത്ത് പുട്ടിൻ പൊടി കൊണ്ട് വിരലുകൾ തീര്ത്തത് പ്ലിംഗന് തീരെ പിടിച്ചില്ല.. അങ്ങേരു ഓടി വന്നു..പ്ലിംഗന്‍റെ  മുത്ത്  രാവണനെ  ഇന്നലെ കേറി വന്ന ഒരു പെണ്ണ് ചിത്രകല അഭ്യസിച്ചിരിക്കുന്നു .. കലിപ്പ് സീൻ എല്ലാരും പ്രതീക്ഷിച്ചു..

പക്ഷെ ഇല്ല.. ചിന്നുനെ  ഒന്നും ചെയ്തില്ല..
പകരം രാവണന്‍റെ  തല പിടിച്ചു  മുഖം ഒരു ഭാഗത്ത്‌ ചെരിച്ചു രണ്ടു മിനിറ്റ് വലത്തോട്ടും ഇടത്തോട്ടും ആട്ടി.. അടിയിൽ പുട്ട് കുറ്റിയും വെച്ച്..

അരി മുഴുവൻ അതിൽ തന്നെ വീണു..
"അരിക്കൊക്കെ എന്താ വില...?? " അവന്‍  പോയി.. 

അന്ന് വൈകുന്നേരം ചിന്നു  നേരത്തെ പോയി.. അവൾ പോകുന്നത് രാവണന്‍  പുട്ടും കുറ്റിയും പിടിച്ചു നോക്കി നിന്നു..
'ഇനി വരില്ലേ അവൾ??'.. ആ ചോദ്യം രാവണന്‍റെ  മനസ്സില് അലയടിച്ചു.. ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി രാവണന് ..
"ന്നാലും എന്റെ രാവണാ .. നീ എന്ത് പണിയാ ഓളോട് കാണിച്ചേ??" കട അടക്കും നേരം പ്ലിംഗന്‍ രാവണനോട് ചോദിച്ചു ..
"എന്റെ ഹൃദയമല്ലേ ഞാൻ തുറന്നു കാണിച്ചേ.. അല്ലാണ്ട് ഉടുമുണ്ടല്ലല്ലോ പ്ലിംഗാ  .. എന്നാലും  എല്ലാം അറിയുന്ന പ്ലിംഗന്‍ തന്നെ  ഈ  ചോദ്യം ചോദിച്ചല്ലോ...  " രാവണന്‍  സെന്റി ആയി..


"ആ പുട്ടുകൂട്ടിയുള്ള അടി കണ്ടപ്പോ ചോദിച്ചു പോയതാ.. നീ ക്ഷമി..  "
"പ്ലിംഗാ..ആ അടി കൊണ്ടൊന്നും ഓളോടുള്ള എന്റെ സ്നേഹം ഇല്ലതാകൂല.. കാരണം ഓളോട് എനിക്കുള്ളത് കേവലം പ്രണയമല്ല.. " രാവണന്‍  സാഹിത്യോം കൊണ്ട് മോള്ളോട്ട് പോകുവാ..

  "പിന്നെ???"

"ഒരു തരം ... ഒരു തരം... അതിതീവ്രമായ ഭ്രാന്താണ് .. " രാവണന്‍ സാഹിത്യത്തിൻറെ ഉച്ചിസ്ഥായിയിൽ പറഞ്ഞു നിർത്തി ..
"അതന്നാ കണ്ടു നിന്നവരും പറഞ്ഞെ... "
"എന്ത്... ??"
"അനക്ക് കൂടിയ ഇനം പ്രാന്താണ് എന്ന്..  "
രാവണന്‍  പിന്നൊന്നും പറഞ്ഞില്ല..

പിറ്റേ ദിവസം..
ചിന്നു വരുമോ വരുമോ എന്നും നോക്കി രാവണന്‍  നിന്നു ..
വന്നു, ചിന്നു  വന്നു,  പുട്ടിന്നാവിയും വന്നു.. രാവണന്  സന്തോഷായി..!!!

പ്രണയപരവശനായ്‌ രാവണന്‍  അന്നും നൈസ് ആയി ചിന്നുവിന്റെ  കൈകളിൽതലോടി.. അനുരാഗത്തിന്റെ തലോടൽ..
"ഇന്നലെ കിട്ടിയ അടി നല്ല വേദനയുണ്ടായിരുന്നോ???"ചിന്നുവിന്റെ  ചോദ്യം..
ഒരാവേശത്തിൽ അടിച്ചതിൽ ചിന്നുവിന്  വിഷമമുണ്ടല്ലോ എന്നോര്ത്ത് രാവണനില്‍  ആ ചോദ്യം ഒരു കുളിരായ് പെയ്തിറങ്ങി..
"ഇല്ല.. " രാവണന്റെ മറുപടി..
"എന്നാ അതിനേക്കാൾ കനപ്പിച്ചു ഒന്നൂടി തരട്ടെ???" കലിപ്പ്..
രാവണന്‍ കൈ വലിച്ചു..

 

ദിവസങ്ങൾ പിന്നെയും കടന്നു പോയി, രാവണന്റെ  പ്രണയം ഒരു വന്മരമായ് വളര്ന്നു.. പക്ഷെ രാവണന്‍  ഒന്നും തുറന്നു പറഞ്ഞില്ല, ഇനീം പറഞ്ഞാൽ പുട്ടും കുറ്റി കൊണ്ടാവും അടുത്തത് കിട്ടുക എന്ന ഭയം ഒന്ന് കൊണ്ട് മാത്രം.. എങ്കിലും ചിന്നു  ഓരോ കുറ്റിയിലും പൊടി നിറച്ചു രാവണന്  നല്കുമ്പോഴും മ്രിദുലമായ് രാവണന്‍  അവളുടെ കൈകളിൽ തലോടും.. ആ ഒരു തലോടൽ മതി രാവണന് , രാവണന്റെ  അസ്ഥികളിൽ പ്രണയം പൂക്കാൻ.. !!!

അങ്ങനെ ഒരു ഫെബ്രുവരി 14 വന്നെത്തി ..
പൂ'വാലെന്റെയ്ന്സ്' ഡേ.. രാവണന്‍  മനസ്സിൽ ഉറപ്പിച്ചു, 'ഇന്നേ ദിവസം അവളോട് പറഞ്ഞിരിക്കും, എന്റെ മനസ്സിൽ തളിർത്തു വളരുന്ന എന്റെ പ്രണയം.

 

 അപ്പുറത്തെ വാടക വീട്ടിലെ ചെടിയിൽ വിരിഞ്ഞ ഒരു റോസാപ്പൂവ് രാവണന്‍  പറിച്ചെടുത്തു .. ഇടതു കൈ കൊണ്ട് ഇടതു കവിള് മറച്ചു പിടിച്ച് വലതു കൈ കൊണ്ട് ഈ പ്രണയ പുഷ്പം അവൾക്കു സമര്‍പ്പിക്കും .. എന്നിട്ട് പറയും.. "എന്റെ ഹൃദയത്തില്‍  നീയാണ്.. എന്റെയുള്ളിൽ നീയാണ്.. കണ്ണടച്ചാൽ നീയാണ്  എന്ന്.." (സാഹിത്യം, ഒടുക്കത്തെ സാഹിത്യം.. ) രാവണന്‍  ഉറപ്പിച്ചു.. !!!

 

റോസാപ്പൂവ് അരയിൽ തിരുകി രാവണന്‍  കടയിലേക്ക് തന്റെ സൈക്കിളിൽവെച്ചു പിടിച്ചു..
പ്രണയം തുറന്നു പറയാൻ റോസാപൂവുമായി സ്ലോ മോഷനിൽ, ഷാരൂഖാൻ പലേ സില്മേലും ഓടിവരുന്ന പോലെ ഓടിവന്ന  രാവണനൊന്ന് പകച്ചു നിന്നു..
അടുക്കളയിൽ ചിന്നൂന് പകരം ഒരു കരിഞ്ഞ ചെക്കൻപുട്ട് കുറ്റിയിൽ പൊടി നിറക്കുന്നു..

 

വാട്ട്‌ എ പുട്ട് അല്ല പെറ്റി സീൻ.. !!! 

 

രാവണന്‍  അവാർഡ്‌ സില്മേലെ നായകനെ പോലെ കുറച്ചു സമയം പോസ്റ്റ്  അടിച്ചങ്ങ്‌ നിന്നു..
ഇത് കണ്ട് പ്ലിംഗന്‍ വന്നു.. രാവണന്‍  റോസാപ്പൂ അരയിലെക്ക് തിരുകി,മുള്ള് ചതിച്ചു..

 

"ആഹ് .. " മുള്ള് ആസ്ഥാനത്താ കൊണ്ടേ..
"ന്താ രാവണാ .. ??" കാര്യം അറിയാതെ പ്ലിംഗന്‍റെ  ചോദ്യം...
"മുള്ള്... "
"മുള്ളാ .. അതിനു നീ മുരിക്കുമ്മെം കേറി തുടങ്ങിയോ???ഇതാ പറയുന്നേ നേരോം കാലോം എത്തുമ്പോൾ പെണ്ണ് കെട്ടണം എന്ന്... " അതും പറഞ്ഞു അവന്‍ ഊള ചിരിയും പാസ്സാക്കി..

 

"നീയൊക്കെ പണ്ടേ മുതല് കേറുന്നത് കൊണ്ട് മുരിക്കൊക്കെ ഇപ്പൊ  മുള്ള് പോയി വാഴ പോലെ ആയി.. അതോണ്ട്  കുഴപ്പമില്ല.. " രാവണന്‍  കലിപ്പോടെ അത് പറഞ്ഞപ്പോഴാ ആ ഊള ചിരി നിർത്തിയത് ..

 

"ഏതാ ഈ കരിമന്തി .. ഓളെവിടാ ചിന്നൂ  ..??" രാവണന്‍  കലിപ്പോടെ ചോദിച്ചു..

 

"അത് നിന്നോട് ഞാൻ പറയാൻ മറന്നു.. ചിന്നൂ  ഇനി മുതൽ വരില്ല.. അതിനു പകരാ ഈ ചെക്കൻ.. നീ വേഗം പുട്ടുണ്ടാക്ക് ..പുട്ടുണ്ടാക്ക് ..."അങ്ങേര് പോയി..
അത് കേട്ടതും രാവണന്റെ  നെഞ്ചൊന്നു തകര്ന്നു..
ഒന്ന് പോട്ടിക്കരയണം എന്ന് പോലും തോന്നി രാവണന് .. പക്ഷെ കരഞ്ഞില്ല.. !!!
ഒരു ബലത്തിന് പുട്ടുംകുറ്റിയും പിടിച്ചു രാവണന്‍ കുറെ നേരം അങ്ങനെയങ്ങ് നിന്നു .. 

 


തകര്ന്നു നിക്കുന്ന രാവണന്റെ  അടുത്തേക്ക് ചെക്കൻ വന്നു.. രാവണന്‍  അവനെയൊന്നു നോക്കി..
പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന ചിന്നൂന് പകരാ പോലും  കറുത്ത വാവിന് പവർ കട്ട്‌ വന്നപ്പോ ഉണ്ടായ ഈ മൊതല് വന്നിരിക്കുന്നെ.. ഫൂ..

 

രാവണന്‍  അടുപ്പിലേക്ക് ആഞ്ഞു തുപ്പി..
"ഏട്ടാ  .. ഇതെന്റെ ആദ്യത്തെ പണിയാ.. ഏട്ടന്‍  എന്നെ അനുഗ്രഹിക്കണം.. "
അതും പറഞ്ഞു അവൻ രാവണന്‍റെ  മുന്നിൽ കുനിഞ്ഞു നിന്ന്..
രാവണന്‍റെ  അണ്ണാക്കീന്നൊരു ചൊറിച്ചൽ കേറി വന്നു..അല്ലേ തന്നെ കാമുകിയെ കാണാണ്ട് ചങ്കു പൊട്ടി നിക്കുമ്പോഴാ ഓന്റൊരു കോപ്പിലങ്ങാടീലെ  അനുഗ്രഹം.. !!!

 

"രായപ്പാ   .. കഴിക്കാൻ ആള് വന്നിരിക്കുന്നു.. വേം വാ.." പ്ലിംഗന്‍റെ സ്വരം ഉയര്ന്നു..
"ഏട്ടാ .. എന്നെ വിളിക്കുന്നു... അനുഗ്രഹിക്കേട്ടാ ..  അനുഗ്രഹിക്കു.. " ഓൻ പിന്നേം കുനിഞ്ഞു..
രാവണന്‍ രായപ്പന്‍  കാണാതെ ഇച്ചിരി പുട്ടും പൊടിയെടുത്തു നൈസ് ആയിട്ട് ഓന്റെ തലയിലങ്ങ് ഇട്ടു..എന്നിട്ടങ്ങ് അനുഗ്രഹിചു...
"നന്നായി വരും ..."
രായപ്പന്‍  പോയി..

 

തലയിൽ പുട്ടും പൊടിയും ഇട്ട് വരുന്ന രയപ്പനെ  കണ്ടു പ്ലിംഗന്‍  അവന്‍റെ നേർക്ക്‌ നടന്നടുത്തു..
"പുട്ടും കുറ്റി തലയിൽ വെച്ച് അണ്ണാക്കിൽ വിറക്  കേറ്റി തൊള്ലേൽ  തീയിട്ടാണോടാ നീ പുട്ട് ഉണ്ടാക്കണേ??"
പ്ലിംഗന്‍  കലിപ്പോടെ  ചോദിച്ചു..

 

രായപ്പന് ഒന്നും  മനസ്സിലായില്ല..
പിംഗന്‍ രായപ്പന്റെ ചെവീം പിടിച്ചു അടുക്കളയിലേക്കു പോയി അവന്റെ  തലപിടിച്ച് രണ്ടു തവണ ആട്ടി... പുട്ട് പൊടി കുറ്റിയിൽ തന്നെ  വീണു..പിന്നേം ഒന്നൂടി ആട്ടി.... ഫൂ..!!!
ഓന് കാര്യായിട്ടൊന്നും മനസ്സിലായില്ല...
 
"പോ.. പോയി ഓർഡർ എടുക്ക് .." പിംഗന്‍  ഉത്തരവിട്ടു.. ഓൻ പോയി..
ആദ്യ ജോലിയിലെ ആദ്യത്തെ കസ്റ്റമർ,ഭവ്യത മുഖത്ത് ഒട്ടിച്ചു വെച്ച് രായപ്പന്‍  ഓർഡർ എടുക്കാൻ പോയി..
"എന്താ വേണ്ടേ??"
" പുട്ട് രാവണന്‍ ഉണ്ടോ ??" വന്നയാളുടെ ചോദ്യം കേട്ട് രായപ്പന്‍  വാ പൊളിച്ചു..
'അതെന്തു സാധനം.. ഇഡ്ഡലി കൊണ്ടുണ്ടാക്കിയ പുട്ടോ അത് പുട്ടും പൊടി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയോ?? ' രായപ്പന്‍  സ്വയം ചോദിച്ചു..
"അതില്ല സാർ.. പുട്ടെടുക്കാം.." ഓനത് പറഞ്ഞപ്പോൾ വന്നവൻ വാ പൊളിച്ചു..

 

"പുട്ട് എടുക്കട്ടെ??" രായപ്പന്റെ  ചോദ്യം പിന്നേം..
"വേണ്ട.. പുട്ട് ഉണ്ടാക്കുന്ന രാവണനെ ഇങ്ങു വിളിക്ക് .. വേഗം .. "

 

ആദ്യത്തെ ഓർഡർ തന്നെ കമ്പനിക്കടിച്ചതിൽ മനം നൊന്ത് ഓൻ പോയി.. !!!
"പുട്ട് രാവണനെ  കാണാൻ പുറത്തു ഒരാള് വന്നിരിക്കുന്നു .. വേഗം പോകാൻ പറഞ്ഞ് .." അടുക്കളയിൽ ചെന്ന ഉടനെ അവനങ്ങ്‌ കാച്ചി..
പെണ്ണ് പോയി,ഇപ്പൊ ദേണ്ടെ ഇന്നലത്തെ മഴയിൽ മൊളച്ച ചെക്കൻ ഇരട്ടപ്പേരും വിളിച്ചിരിക്കുന്നു.. രാവണന്‍  ഇൻ  കലി ..!!!
പുറത്തേക്കു പോന്ന വഴി ഇച്ചിരി പുട്ടുംപൊടി  കൂടെ കയ്യിലെടുത്ത്  നൈസ് ആയിട്ടു ഒന്നൂടി രായപ്പന്റെ  തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു..

 

"പിന്നേം നന്നായി വരട്ടെ..!!!"

 

'ഇത്രേം അനുഗ്രഹിക്കാൻ ഇയാളാരുവാ അനുഗ്രഹ ജീവിയാ.. ' കാര്യം മനസ്സിലാകാതെ അവനോർത്തു ..
ഓന്റെ തല കണ്ട
"പുട്ട് എടുക്കട്ടെ??" ഓന്റെ ചോദ്യം പിന്നേം..
"വേണ്ട.. പുട്ട് ഉണ്ടാക്കുന്ന രാവണനെ  വിളിക്ക് .. വേഗം .. "
ആദ്യത്തെ ഓർഡർ തന്നെ കമ്പനിക്കടിച്ചതിൽ മനം നൊന്ത് ഓൻ പോയി..
"രാവണനെ  കാണാൻ പുറത്തു ഒരാള് വന്നിരിക്കുന്നു .. വേഗം പോകാൻ പറഞ്ഞ് .." അടുക്കളയിൽ ചെന്ന ഉടനെ അവനങ്ങ്‌ കാച്ചി..
പെണ്ണ് പോയി,ഇപ്പൊ ദേണ്ടെ ഇന്നലത്തെ മഴയിൽ മൊളച്ച ചെക്കൻ ഇരട്ടപ്പേരും വിളിച്ചിരിക്കുന്നു..രാവണന്‍  ഇൻ  കലി ..!!!
പുറത്തേക്കു പോന്ന വഴി ഇച്ചിരി പുട്ടുംപൊടി  കൂടെ കയ്യിലെടുത്ത്  നൈസ് ആയിട്ടു ഒന്നൂടി ഓന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു..
"പിന്നേം നന്നായി വരട്ടെ..!!!"
'ഇത്രേം അനുഗ്രഹിക്കാൻ ഇയാളാരുവാ അനുഗ്രഹ ജീവിയാ.. ' കാര്യം മനസ്സിലാകാതെ അവനോർത്തു ..
ഓന്റെ തല കണ്ട പ്ലിംഗന്‍ പിന്നേം ഓടി വന്നു.. എന്തിനാന്ന് ഞാൻ പറയുന്നില്ല..  
"ഇങ്ങളാ  പുട്ട് രാവണന്‍  ??" വന്നവന്റെ ചോദ്യം..
"അല്ല.. നിന്റെ അച്ഛനാ  പുട്ട് രാവണന്‍  .. കാര്യം പറയെടാ എരപ്പേ  .." കലിപ്പോടെ രാവണന്‍  പറഞ്ഞു..
കിട്ടേണ്ടത് കിട്ടിയപ്പോ ആഗതന് സമാധാനമായി.. ഹാവൂ...
"ഞാൻ ചിന്നു  പറഞ്ഞിട്ട് വരുവാ.. നിങ്ങളേം കൂട്ടി ഒരിടം വരെ പോകാൻ പറഞ്ഞു.. "
അയാളത് പറഞ്ഞതും രാവണന്റെ  മനസ്സിൽ ആ പഞ്ചായത്തിലെ മുഴുവൻ കോഴിയും ഒരുമിച്ചു കൂവി.. !!!
"ഇങ്ങളിരി .. ഞാനിപ്പോ വരാം .." അതും പറഞ്ഞു രാവണന്‍  അകത്തേക്കോടി..

പുട്ടും പൊടി തുടച്ചു കളഞ്ഞു  മുഖത്ത് കുട്ടിക്കുറ പൊടി വാരി വിതറി..!!!
കണ്മഷി നോക്കിയിട്ട് കണ്ടില്ല,പകരം കിട്ടിയ ചട്ടീടെ കരി തുടച്ചെടുത്ത്‌ കണ്ണിൽ തേച്ച് ..
നേരത്തെ വലിച്ചെറിഞ്ഞ റോസാ പൂവെടുത്ത് അരയിൽ തിരുകി..
സന്തോഷത്തോടെ ഇറങ്ങാൻ നേരം ഉരുൾവിളി ..
'ഇനി ഇതിൽ വല്ല ചതിയും??, എന്റെ ശല്യം സഹിക്കവയ്യാതെ ജോലി ഒഴിവാക്കിയ ചിന്നുവിന്റെ  ബന്ധുക്കൾ തരുന്ന പണിയായിരിക്കുമോ ??'
ചോദ്യങ്ങൽ പലവഴിക്ക് നിന്നും വന്നു..
ഉത്തരം കിട്ടാനൊന്നും നോക്കിയില്ല, പകരം തുരുമ്പ് എടുത്ത പഴയ പിച്ചാത്തി എടുത്തു അരയിൽ തിരുകി.. 'തിരിച്ചു കുത്താൻ പറ്റിയില്ലേലും തല്ലു കൊണ്ട് ചാവനാവുമ്പോൾ സ്വയം കുത്തി ചാവുക എങ്കിലും ചെയ്യാലോ.. '

"ഞാൻ പുറത്തു പോവുകാ.. പുട്ട് നീ ഉണ്ടാക്കണം ഇന്ന്..  "  രാവണന്‍ രായപ്പനോടായ്  പറഞ്ഞു..
"ഒവ്വ " രായപ്പന്റെ  മറുപടി..
ഗുരുവിനോടുള്ള ശിഷ്യന്റെ മറുപടി രാവണനത്രയ്ക്കങ്ങു പിടിച്ചില്ല.. അതോണ്ട് ആളാവാൻ രാവണന്‍ ഒരുപദേശം കൂടി കൊടുക്കാന്നു വെച്ച്..
"പിന്നെ പുട്ടുണ്ടാക്കുമ്പോ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.." രാവണന്‍  പറഞ്ഞു തുടങ്ങി..
"അറിയാം.. പുട്ടും കുറ്റിയിൽ ചില്ലിടണം എന്നല്ലേ.. "രായപ്പന്റെ കൌണ്ടർ അറ്റാക്ക്‌..

 

എഹ് .. രാവണന്‍ പറയാൻ ഉദ്ദേശിച്ചത് രായപ്പന്‍  പറഞ്ഞത് അലിക്ക് ദഹിച്ചില്ല..
"അല്ല.. ചില്ലിട്ടില്ലേലും അരിയിടണം..കാരണം ചില്ലിട്ടില്ലേൽ അരി കുറ്റിയിൽ കിടക്കും.. പക്ഷെ അരിയിട്ടില്ലേൽ പ്ലിംഗന്‍റെ കൈ നിന്റെ കരണക്കുറ്റിയിൽകിടക്കും.. സൂക്ഷിച്ചോ.. "
അതും പറഞ്ഞു രാവണന്‍  സ്ലോ മോഷനിൽ നടന്നു.. രായപ്പനോന്നും  മനസ്സിലാവാതെ പോസ് അടിച്ചങ്ങ്‌  നിന്നു ..
'ചില്ലിടണോ അതോ അരിയോ ??' രായപ്പന്‍  കുറേ ആലോചിച്ചു...

 

നടന്നു നടന്നു അവർ ഒരു വീടിന് മുന്നിലെത്തി..
ആ വീടിന്റെ മുന്നിൽ ഒന്ന് രണ്ടു പേർ അവരെയും കാത്തു  നില്ക്കുന്നു.. രാവണന്റെ  ചങ്കിടിപ്പ് കൂടി,
ആഗതർ അവരെ രണ്ടു പേരെയും അകത്തേക്ക് വിളിച്ചു.. രാവണന്‍ അരയിൽ തപ്പി.. ഉണ്ട്..
രണ്ടു പേരെയും കസേരയിൽ ഇരുത്തി

 

അൽപ നേരത്തെ മൌനം..
വാതിൽക്കൽ ഒരു പാദസരക്കിലുക്കം.. രാവണന്‍  അങ്ങോട്ട്‌ നോക്കി..
കയ്യിൽ ഒരു ട്രേയും അതിൽ 2 കപ്പു ചായയുമായി നടന്നു വരുന്നു ഒരു ചൂരിദാറുകാരി പെണ്‍കുട്ടി..
രാവണന്‍  ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..മുഖ മക്കനയിൽ തിളങ്ങുന്ന ആ മുഖം..
രാവണന്‍റെ മനസ്സിൽ മഴവില്ല് തെളിഞ്ഞു.. അതവളാണ്.. ചിന്നു .. രാവണന്‍റെസ്വന്തം ചിന്നു .!!

 

രാവണന്‍റെ ഹൃദയത്തില്‍  പ്രണയത്തിന്റെ പൂത്തിരി വിരിഞ്ഞു.. രാവണന്‍റെ രോമങ്ങളിൽ പോലും പ്രണയം തുടിച്ചു നിന്നു ..
ചിന്നൂ  രാവണന്റെ അടുത്തേക്ക്, അല്ല രാവണന്‍റെ  ഹൃദയത്തിലേക്ക് നടന്നടുത്തു.. രാവണന്റെ  ഹൃദയം സന്തോഷത്താൽ തുടിച്ചു..
അടുത്ത സീൻ..
വീടിന്റെ അകത്തെ ഒരു മുറി..
അവിടെ ചിന്നുവും  രാവണനും  മാത്രം.. വാക്കുകൾ കിട്ടാതെ രാവണന്‍  വിഷമിച്ചപ്പോൾ ചിന്നു  പറഞ്ഞു തുടങ്ങി..

 

ഒരുപാട് പേര് എന്നെ ആലോചിച്ചു വന്നതാ ( വെറുതെ) .. പക്ഷെ ഞാൻ സമ്മതിച്ചില്ല..കാരണം ആരിലും യദാർത്ഥ സ്നേഹം ഞാൻ കണ്ടില്ല.. പക്ഷെ രാവണേട്ടനില്‍ ...,ഞാൻ വേദനിപ്പിച്ചിട്ടും ഒന്നും മിണ്ടാതെ പിന്നെയും പിന്നെയും എന്നെ സ്നേഹിക്കുന്നത് കണ്ടപ്പോൾ,എന്നെ ശരിക്കും സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടു.. പ്ലിംഗേട്ടനും  പറഞ്ഞു, ഏട്ടന്‍  എത്രമാത്രം എന്നെ സ്നെഹിക്കുന്നുവെന്ന്,.. പ്ലിംഗേട്ടനാ പറഞ്ഞെ ഈ ദിവസം ഇങ്ങനെയൊക്കെ ചെയ്ത് ഏട്ടനൊരു  ഒരു സർപ്രൈസ് തരാൻ.. " നിറഞ്ഞ മിഴികളോടെ ചിന്നു പറഞ്ഞു നിർത്തി..
രാവണന്‍  ഒന്നും പറഞ്ഞില്ല..

 


"ഇതാ ഈ ദിവസം ഞാൻ നിനക്കായ് നല്കുന്ന സമ്മാനം.. "

അരയിൽ നിന്നും റോസപൂവ് വലിച്ചെടുത്തു കൊണ്ട് രാവണന്‍  പറഞ്ഞു.. സമ്മാനം കണ്ട ചിന്നൂന്റെ  കണ്ണ് തള്ളി..
'തുരുമ്പെടുത്ത ഒരു പിച്ചാത്തി.. '
സമ്മാനം മാറിയെന്നറിഞ്ഞ രാവണന്റെ  കണ്ണും അതെ നിമിഷം തള്ളി, പിന്നെ രാവണന്‍  പതിയെ തള്ളിയ കണ്ണെടുത്ത്‌ അകത്തേക്കിട്ടു.. ചമ്മലൊതുക്കി രാവണന്‍  സാഹിത്യം എവിടെനിന്നൊക്കെയോ തപ്പിയെടുത്തു പറഞ്ഞു തുടങ്ങി.. ,
"ഇത് നീ ജീവിതകാലം മുഴുവൻ സൂക്ഷിക്കണം.. നിനക്കെന്നോടുള്ള സ്നേഹം കുറയുന്ന ആ നിമിഷം അതെന്റെ ഹൃദയത്തിലേക്ക്  ആഴത്തിൽ കുത്തിയിറക്കണം.. നിന്റെ സ്നേഹമില്ലാതെ ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം നീയാൽ ഈ ഭൂമിയില്‍ നിന്നും തിരിച്ചു നടക്കുന്നതാ ചിന്നൂ .. "
നിറഞ്ഞ മിഴികളോടെ,വിറയാർന്ന കൈകളോടെ ചിന്നൂ ആ സമ്മാനം ഏറ്റുവാങ്ങി.. അവൾക്കും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. ആ ചെവിയിൽ ...!!!